മുറിവേറ്റ മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ വിടവാങ്ങി

മാപുടോ: ആഭ്യന്തര കലാപം മുറിവേല്‍പ്പിച്ച മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ ദൊസ് സാന്തൊസ് വിടവാങ്ങി. 97 വയസ്സായിരുന്നു. നീണ്ടകാല ആഭ്യന്തര കലാപം സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്ക് ഇടയില്‍ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് പ്രാദേശികസഭയുടെ വളർച്ചയ്ക്കായും 1992-ൽ കലാപം അവസാനിച്ചതിനെ തുടർന്ന് ദേശീയ അനുരഞ്ജനത്തിനായും പരിശ്രമിച്ച തീക്ഷ്ണതയുള്ള ഇടയനായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി, സുവിശേഷത്തിൻറെയും സഭയുടെയും അക്ഷീണ ശുശ്രൂഷകനായിരുന്നു കർദ്ദിനാൾ അലെസാന്ത്രെയെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കൊ ചിമോയിയൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ .കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു.